May 5, 2017

ശിവരാത്രി

ബിയർ കുടിച്ചില്ലങ്കിലും 
ഈ വൈകുന്നേരം 
ഊദ് പുകയുന്ന പണ്ടിക ശാലയിൽ 
ആരെയും കാക്കാനില്ലാതെ 
വിഷാദം കനച്ചു മൂക്ക് വേദനിച്ച് 
പഴയ കവിതയിൽ നഷ്ടപ്പെട്ട ബിരുദങ്ങളെകുറിച്ച് 
വെറുതെ ഓർത്തിരിക്കുകയാണ് ഞാനെന്ന്   
കരുതാൻ വേണ്ടി നിങ്ങൾക്കിടയിലേക്ക് 
ഒരു കൂട്ടം ഇമേജുകളുടെ വ്യാജനിർമിതികൾ 
കെട്ടഴിച്ചിട്ടിട്ട് 
ഞാനും എന്നെ ചുറ്റി എന്റെ വിചാരങ്ങളും 
ആ മണം ആവോളം നുകർന്ന് 
അരണ്ട വെളിച്ചത്തിൽ വാതുവെപ്പുകൾക്കും 
പച്ചക്കുപ്പികളുടെ കലമ്പലുകൾക്കും 
ഇടയ്ക്കിടയ്ക്ക് ആസ്വദിച്ച് തലയാട്ടി 
കറുത്ത നീളൻ കുപ്പായത്തിനുള്ളിൽ 
ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് 
ഉറപ്പു തോന്നും വിധം തോന്നൽ  
തന്നിട്ട് ഞാൻ എപ്പോഴേ അപ്രത്യക്ഷനായ വിവരം 
നിങ്ങളറിയാൻ വൈകുന്നുവെന്നയറിവാണ്   
ബിയറിനേക്കാൾ ഈ നേരത്തെ 
അതിഭയങ്കരമായ ഉന്മാദം. 
അലയടിക്കുന്ന തിരകളിൽ നിന്ന് 
അത് പലതായി പലതായി 
പറക്കുന്ന നേരത്ത്,  
ചെയിൻസ്‌മോക്കേഴ്‌സ്ന്റെ ആൽബത്തിൽ 
ഉരുകിയൊലിച്ചിരിക്കുന്ന എന്നെ  
ബെൽക്കിസ് ഗ്രാമത്തിലേക്ക് 
കടത്തിക്കൊണ്ടുപോവുകയാണ് 
ആ തീമഞ്ഞ നിറമുള്ള ട്രാം 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...