Nov 16, 2017

ഈ നിമിഷത്തിൽ നിന്ന്

 നഗരത്തിൽ ഇത് അവസാന രാത്രിയാണ്, പക്ഷെ അത് കൊണ്ട് പ്രത്യേകിച്ചൊന്നുമില്ല . 
  ശൈത്യകാലം വന്ന് കിടുക്കി  വിറപ്പിക്കുന്ന തണുപ്പ് കൊണ്ട് ആലിംഗനം ചെയ്യുന്ന സമയത്ത് ഒരു മഫ്ളർ ചുറ്റിത്തരും പോലെയോ, ഓറഞ്ച് പോലൊരു  ഒരു സായം  സന്ധ്യ കൈനീട്ടി കവിളിൽ തന്റെ നിറങ്ങൾ ഓരോന്നും തേച്ചു തരുന്നത് നോക്കി നിന്ന് ചിരിക്കുന്നത് പോലെയോ, പെരും മഴയത്ത്  ജലം നിറഞ്ഞ തെരുവുകളിലേക്ക്  കൂട്ടിക്കൊണ്ടുപോകുകയോ,  ഇരുണ്ട വലിയ കെട്ടിടങ്ങൾ കൊണ്ട് കുനിഞ്ഞു ചുംബിക്കുകയോ ഒക്കെ ചെയ്തിട്ടുള്ള നഗരമാണിത് എന്നത് കൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നത്. അത് കൊണ്ട് മാത്രം .അങ്ങനെ , ഉള്ളിലേക്ക്പതിയെ തുറക്കുന്ന  വാതിലുകൾ ഉള്ള  പണ്ടിക ശാലകൾ ദേഹത്തിന്റെ ഓരോ മുക്കിലും  നിറച്ചു വെച്ച നഗരം , ഇനിയുള്ള ദിവസങ്ങളിൽ നിന്ന് മറിച്ചു കളയുകയാണ്   
​         ഹൃദയത്തിലെ കമ്പിറാന്തൽ തിരി താഴ്ത്തുന്നു , നിറഞ്ഞും പാ തിയൊഴിഞ്ഞുമിരിക്കുന്ന സ്ഫടികകുപ്പികൾക്കും പിച്ചള കോപ്പകൾക്കും ഇടയിൽ നിന്ന് ഞാൻ തലയുയർത്തുകയായി.ഈ നേരം ആഹാ ,  ​സിയാ മിർസാ തന്റെ  ജുഗൽ ബന്ദി ആരംഭിച്ചിരിക്കും 

'' ഖുരാ ഹുവാ ദിൽ , 
  തും സെ ജോ ബാത് ഹുയെ..''   

മഞ്ഞിൽ വിരിഞ്ഞ താഴ്വാരത്തിലേക്ക് അയാൾ നക്ഷത്രങ്ങളെ വലിച്ചു കൊണ്ട് വരുന്നു , അയാളുടെ വിരലുകളിൽ ചുംബിച്ചു പൊള്ളിക്കണം.
                വീണ്  കിടക്കുന്ന നീളൻ ചെമ്പൻ മുടിയിഴകൾക്കിടയിലൂടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. സമയം കൃത്യം . അവളുടെ യാത്രകളുടെ  തീമഞ്ഞ നിറമുള്ള ട്രാം തലകുലുക്കി കടന്നു പോവുന്നു. മുഖമൊരു നദിയാവുന്നു ചുറ്റും ഉപ്പു പരക്കുന്നു , ധൃതിയിൽ തിരിഞ്ഞപ്പോൾ  കൈ തട്ടി മറിഞ്ഞ വീഞ്ഞ് ചഷകത്തെയോർത്ത് അടുത്തിരിക്കുന്നവൻ മുതുകിൽ ആഞ്ഞു പ്രഹരിക്കുന്നു. ഡ്രംസ് ന്റെ പഴയ താളം ഒരു വികൃതിപ്പയ്യന്റെ കൈയിൽ നിന്ന് വഴുതി വീഴുന്ന പോലെ ഒരാഘാതം എന്റെ ദേഹത്ത് പരക്കുന്നു കോപത്തിനോ വിഷമത്തിനോ പകരം എനിക്കയാളെ ആലിംഗനം ചെയ്യാൻ തോന്നുന്നു,  നിറയുവോളം 'കൈയ്പിറോസ്‌ക' വാങ്ങി നൽകുന്നു . പശ്ചാത്താപം കൊണ്ടയാൾ ലഹരി മണമുള്ള മുത്തങ്ങൾ കൊണ്ടെന്റെ ചുമലിലേക്ക് ചാഞ്ഞ  നിമിഷം അയാളെ മറന്നു, ഞാൻ വണ്ടി പോയ , ഞെരുങ്ങിയ കാൽത്തളകൾ അണിഞ്ഞവൾ കാലം കവച്ചു വെച്ച് കടന്നു പോയ, വഴിയിലേക്ക് നോക്കി..  ഹഹ  നഗരമൊരു നിർമല മന്ദഹാസം , എന്റെ ജീവൽപ്പക്ഷികൾ കുതറി വീഴിച്ച തൂവലുകൾ കൊണ്ട് നിനക്കാലിംഗനം. നിന്നെ കാലത്തിനു പുറത്തക്ക് കൊണ്ട് പോവുകയാണ് ഞാൻ ഈ പാതി രാത്രിക്ക് ശേഷം.................................... .............................................................................................

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...