ഏത് തരം ഉന്മാദങ്ങളുടെ
നഗരത്തിലെ
അവിശ്വാസികളാണ്
നാമെന്നോർക്കാതെയാണ്
മാർത്താ
എഴുത്തുകൾ
ചിതറി വീഴുന്നത്
വീഞ്ഞപ്പാത്രങ്ങളുടെയും
പാനീസു വിളക്കുകളുടെയും
നഗരത്തിൽ
ഏതോ
തടി മേശയ്ക്കരികിലെ
ചായക്കോപ്പകൾക്കിരുപുറം
ഇരുന്നാണ്
അതേ കോപ്പകളിലെ
ചായക്കടലുകളെ
കുറിച്ചു പറഞ്ഞതെന്ന്
ഓർക്കാനേ കഴിയുന്നില്ല
അതൊരു
തെളിഞ്ഞ ഓർമയല്ല
മാർത്താ
അതിലും
വലിയ ഉന്മാദങ്ങളുടെ
വൃത്തങ്ങളിലൂടെ
പറന്ന പറവകളുടെ
ചിറകുകളുടെ
സഞ്ചലനമായിരുന്നു.
ഇതൊരു
മങ്ങിയ ചിത്രമാവുന്നില്ല.
കൂടുതൽ
തെളിഞ്ഞ നീരിലെ
പൂക്കൾ പോലെയാവുകയായിരുന്നു
ഈ നിരപ്പിൽ
ഇപ്പോഴില്ലാത്ത
ഓളത്തിൽ നമ്മൾ
നഷ്ട്ടപെട്ടുപോവുകയാണ്
മാർത്താ
നഷ്ടങ്ങളിൽ നീ
ഞാൻ,
മാർത്താ..
നഗരത്തിലെ
അവിശ്വാസികളാണ്
നാമെന്നോർക്കാതെയാണ്
മാർത്താ
എഴുത്തുകൾ
ചിതറി വീഴുന്നത്
വീഞ്ഞപ്പാത്രങ്ങളുടെയും
പാനീസു വിളക്കുകളുടെയും
നഗരത്തിൽ
ഏതോ
തടി മേശയ്ക്കരികിലെ
ചായക്കോപ്പകൾക്കിരുപുറം
ഇരുന്നാണ്
അതേ കോപ്പകളിലെ
ചായക്കടലുകളെ
കുറിച്ചു പറഞ്ഞതെന്ന്
ഓർക്കാനേ കഴിയുന്നില്ല
അതൊരു
തെളിഞ്ഞ ഓർമയല്ല
മാർത്താ
അതിലും
വലിയ ഉന്മാദങ്ങളുടെ
വൃത്തങ്ങളിലൂടെ
പറന്ന പറവകളുടെ
ചിറകുകളുടെ
സഞ്ചലനമായിരുന്നു.
ഇതൊരു
മങ്ങിയ ചിത്രമാവുന്നില്ല.
കൂടുതൽ
തെളിഞ്ഞ നീരിലെ
പൂക്കൾ പോലെയാവുകയായിരുന്നു
ഈ നിരപ്പിൽ
ഇപ്പോഴില്ലാത്ത
ഓളത്തിൽ നമ്മൾ
നഷ്ട്ടപെട്ടുപോവുകയാണ്
മാർത്താ
നഷ്ടങ്ങളിൽ നീ
ഞാൻ,
മാർത്താ..
No comments:
Post a Comment