Jun 1, 2017

തണുത്തുറഞ്ഞ തലയോട്ടിൽ നിന്നും 
മുല്ലവള്ളികൾ പടർന്നു പൊങ്ങി 
മേഘം തൊട്ടു കിളികൾ പാറുന്ന ആകാശം 
നിറയെ പടർന്നു നിന്നു -
ലഞ്ഞുലഞ്ഞു കാറ്റിനെ കൈ തട്ടി വിളിച്ചു-
പൂത്തു പൂവിട്ടു പുന്നാരിച്ചു നിൽക്കവേ
ഒന്നിനുമാവാത്ത പാട്ടുകാരൻ
സിത്താർ മുറുക്കി കുമ്പിട്ടിരിന്നാർക്കുവേണ്ടി
പാടുന്നു ഗസലുകൾ
ഇരുട്ടും നിലവും ഹൈവേകളിൽ
പരന്നു നിറഞ്ഞിട്ടും
 വളവു തിരിയുന്ന വാഹനങ്ങളുടെ വെളിച്ചം
കൊണ്ട് മാത്രം കാണുന്ന മുഖത്ത് നിന്നിറങ്ങി
വന്നു വരിയായി നിന്ന് കുഴലൂതുന്നതാരാണ്
പൊട്ടിച്ചിതറിവീണു മണം പരത്തിയത്
ആരുടെ ഓർമയിലെ തണ്ണിമത്തനാണ്?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...