Apr 23, 2020

1
ഇടവേളകളിൽ
നൃത്തം
നഷ്ടപെട്ടവരെന്ന
നിലയിൽ
നമ്മൾ
ചലനസംഹിതകളിൽ
ചെമ്പരത്തിപൂവിന്റെ
തണ്ടുകൾ
തിരയുന്നു
കെട്ട നേരത്തിന്റ
കാൽപ്പാടുകളിലൂന്നി
ചുവടുകൾ മറന്ന്
ഹേമന്തങ്ങളിൽ
മറ്റുപൂന്തോപ്പുകളുടെ
മാറ് തിരയുന്നു
ഋതുക്കളിൽ
നഷ്ടമായ നൃത്തം
തിരയുന്നു.
2.
നമ്മൾ ശവങ്ങൾ
പരോപകാരികൾ
ശരറാന്തൽ
വെളിച്ചമണഞ്ഞവർ
യാത്രയിൽ
ശ്വാസം നശിച്ചവർ
വിനോദങ്ങളിൽ
നമ്മുടെ ഓർമ്മകൾ
ആരുടെയോ
കപ്പലിന് കാറ്റാവുന്നു.
3.
സഞ്ചാരങ്ങളിൽ
നഷ്ടമായ
യാക്കുകൂട്ടങ്ങളെ
ഗ്രാമങ്ങളുടെ
മറ പറ്റിയോർക്കാൻ
ശ്രമിക്കുന്നത്
അല്പം വലിയ
അബദ്ധമായിമാറി
മുഴക്കങ്ങളിൽ
മാറ്റൊലികളിൽ
അവർക്ക്
വരവറിയിക്കാനാവില്ല
സ്വന്തം മാറാപ്പുകളിൽ
നിന്ന് പറന്ന പക്ഷികൾ
നിന്റെയോർമ്മകളിലെ
യാക്കുകൂട്ടങ്ങൾക്ക്
വഴി കാണിക്കില്ല
തൂവലുപേക്ഷിച്ചും 
ചിറകുകളഴിച്ചുകളഞ്ഞും
നിങ്ങൾക്കവയെ
ഓർക്കാൻ ശ്രമിക്കാം
ഗദ്ഗദങ്ങളുടെ
ഒച്ച കൊണ്ട്
നിങ്ങളതിജീവിക്കുമെങ്കിൽ..

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...