Oct 6, 2013

വൈരുദ്ധ്യാതമാകതയിൽ ഒരു തുടരന്വേഷണം

ഒരു കപ്പലിലെത്ര കടൽ കൊള്ളും
ഒരു പക്ഷിയിലെത്ര ആകാശം കാണും 
ഒരു മരമെത്ര കാടിനെ വഹിക്കുന്നുണ്ട് 
എന്നിവയത്രയും  വൈരുദ്ധ്യാത്മക 
ശൈലികളാണെന്ന് നിങ്ങൾ 
കരുതിയാലെനിക്കൊരു പുല്ലുമില്ല 

കണ്ണീരിലെത്ര കണ്ണുകളുണ്ടെന്നും
ചിരികളിലെത്ര ചുണ്ടുകളുണ്ടെന്നും  
യാത്രക്കാരിലെത്ര വഴികളുണ്ടെന്നും 
വിശപ്പിലേതിലെങ്കിലുമൊരു  തെരുവുണ്ടോയെന്നും 
ആരെയും  കൂസാതെ 
ഞാനിനിയും ആലോചിക്കും  

വാക്കുകളുടെ തോന്നിവാസമായിരുന്നിട്ടും 
ഉപേക്ഷിച്ചു പോകാന-
വസരമുണ്ടായിട്ടും, പതിമൂന്നു വരികൾ 
പിന്തുടർന്ന് വന്നത് കൊണ്ട് പറയുന്നു 

എന്റെ രാജ്യതെത്ര എന്റെ രാജ്യക്കാരുണ്ട് 
എന്നതിനേക്കാൾ 
എന്റെ രാജ്യക്കാരിലെത്രപേരിൽ 
എന്റെ രാജ്യമുണ്ട് എന്ന് മാത്രമാണ് 
ഏതു വിധേനയും 
ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

2 comments:

  1. രാജ്യക്കാരിലൊന്നും രാജ്യമില്ല

    ReplyDelete
    Replies
    1. താങ്കൾ എന്ത് ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് എനിക്കറിയില്ല പക്ഷെ അത് തന്നെയാണ് സത്യം

      Delete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...