കൊയ്ത്തു കഴിഞ്ഞൊഴിഞ്ഞയാകാശത്തിൽ
ചിറകു വീശിപ്പറന്നു നടന്ന
ഗോതമ്പുകൾ മണികൾ വല വെച്ചു പിടിച്ചു
വാറ്റി വീഞ്ഞാക്കി രസിച്ചും മദിച്ചും
തലയാട്ടി നടന്ന കുട്ടിയാനക്കൂട്ടങ്ങളേ
കുഞ്ഞുകൊമ്പു കൊണ്ട് മുറിഞ്ഞ
ദേഹത്തിലെ നദികളിൽ
തണ്ടൊടിഞ്ഞ താമര കണക്കിന്
വീണു കിടന്ന കിടന്ന പകലിൻ
നിഴലിനെ നിങ്ങളോർക്കുന്നുവോ ?
No comments:
Post a Comment