Dec 6, 2016

ങേ

അധ്വാനത്തിന് ശേഷം മിച്ചം വന്ന പകലിന്റെ 
നിറം മങ്ങും ചുവരിൽ  ചേർന്നിരിക്കവേ 
വെറുതെ തികട്ടി വന്ന നെടുവീർപ്പുകളെ  
അത്രയൊന്നും പഴയതല്ലാത്ത ചൂണ്ടയിൽ കോർത്ത് 
തിരക്കിൽ  നുരയുന്ന പാതകളിലേക്ക് കുടയുന്നു 
ആവേശത്തിന്റെ രുചിയിലേക്ക് 
നിശബ്ദമായി വന്നു കേറിയവരെ ആരെയും ശ്രദ്ധിക്കാതെ 
പിടച്ചിലുമായി വരുന്ന ഇരയെ കുറിച്ച് മാത്രം ഓർക്കുന്നു 
നൃത്തത്തിന് മുൻപ് വായുവിൽ വിടർന്നു പരക്കുന്ന 
മയിലിന്റെ സ്വന്തം പീലികളെ പോലെ 
ഇരുട്ടിന്റെ മനം മയക്കും നിറം കനക്കവേ 
ഇനിയും വരാത്ത സാധുമൃഗത്തെ കുറിച്ചുള്ള 
നിവർത്തിയിട്ട  സങ്കൽപ്പത്തിലേക്ക് 
ബോധം നശിച്ചു വീഴുന്നു 
ഒഴിഞ്ഞ ചഷകത്തിലേക്ക് നേരം 
കുപ്പി കമിഴ്ത്തുന്നു

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...