Apr 23, 2020

നവംബറുകളിൽ
ഇളങ്കോ
തന്റെ നഗരം
വിട്ടു പോവും
അതല്ലെങ്കിൽ
നവംബറുകളിൽ
അയാൾ
ഒരിക്കലും
നഗരങ്ങളിലേക്ക്
മടങ്ങി വന്നില്ല
ആ മാസത്തിന്റെ
ശിഥില ശബ്ദങ്ങളെ
അയാൾ
ഇഷ്ടപ്പെട്ടു പോന്നില്ല.


നിലവിളിയുടെ
അലകൾ നിറഞ്ഞ
മാസം മായ്ച്ചു കളയാൻ
അയാൾ ആകപ്പാടെ
കൊതിച്ചു കൊണ്ടിരുന്നു.
തൊണ്ടയിൽ
നിന്നിറങ്ങാതെ വിധം
അത് അപ്പക്കഷങ്ങളെ
തടഞ്ഞു വെച്ചു.
കാലു ചിതറിയ
കുഞ്ഞിന്റെ ത്യാഗം
അയാളുടെ പാട്ടിൽ
പ്രത്യക്ഷപ്പെട്ടില്ല.


ഇളങ്കോ
ശിശിരത്തിനു
മുൻപേ ആ മാസത്തെ
കലണ്ടറുകളിൽ നിന്ന്
കുടഞ്ഞു,
കളഞ്ഞു കൊണ്ടിരുന്നു.


ഭൂഖണ്ഡങ്ങളിൽ
ജീവിതം തിരഞ്ഞു
ഭൂതകാലങ്ങളിൽ
മത്തുപിടിച്ചവരെ പോറ്റി
മലയിടുക്കിൽ
യാക്കുകൾക്ക്
പുല്ലരിഞ്ഞു കൊടുത്തു
വേനലിൽ
വല്ലാതെ വിതുമ്പി
മഴയിൽ
മലകൾ കയറി
സഞ്ചാരികൾക്ക്
സമ്പൽ ഉണ്ടാക്കി.
എന്നിട്ടും
ആ മാസം
അയാളുടെ
ജീവിതത്തിനു
പാകമായില്ല.


നവംബറിന്റെ
വിനോദങ്ങൾ
അയാളിലേൽപ്പിക്കുന്ന
ക്ഷതങ്ങൾക്ക്
നഗരജീവിതത്തിന്റെ
പുല്ലാങ്കുഴൽ
മരുന്നാകുമെന്നോർത്തു
മറ്റൊരു വേനലിനെ
വെറുത്തു
മാനസങ്ങളിൽ
മധുരകാലങ്ങളെ
ഓമനിച്ചു.
മുഴുവൻ ദുഃഖങ്ങളു-
മുപേക്ഷിച്ചു
മറ്റു മനുഷ്യരിലേക്ക്
മനസ്സ് പായിച്ചുകൊണ്ടിരുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...