Nov 30, 2019

ചിൽ 

ഉടഞ്ഞു വീണ മദ്യക്കുപ്പിക്ക്
ഒരു സന്യാസിയുടെ മുഖമില്ല
അയാൾ ടിബറ്റൻ മലകളിലേക്ക്
തിരിച്ചു പോയതുമില്ല.
വർത്തമാന കാലത്തിൽ
ജീവിച്ചിരിക്കുന്ന ശരീരത്തിലേക്ക് 
കവിതയിൽ നഷ്ടമായ
ജീവനെ പിടിച്ചു തരാൻ,
കലപ്പ വലിക്കുന്ന മാടിനെപോലെ 
കിണഞ്ഞു തുള്ളുന്ന ഒരുവനിൽ 
ഉടഞ്ഞകുപ്പിച്ചില്ലിന്റെ
മൂർച്ച ഓടിക്കുമ്പോൾ
അവൻ മറന്ന സന്യാസത്തെക്കുറിച്ച്
മറ്റെന്ത് മണ്ടത്തരം  പറയാനാണ്?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...