Apr 11, 2020

കാലം കടന്നു പോകെ
അവസാനത്തെ ജീവൻ
എന്ന നിലയിൽ നീരിലെ കരിമീൻ
കാതറീന്റെ കൈക്കുമ്പിളിലേക്ക്
പിടഞ്ഞു കയറി.
മൽസ്യങ്ങൾ നഷ്ടമാവുന്ന
ഈ അവസ്ഥയിൽ
ഏകാന്തതയെ 

ഒരു ജലജീവിയായി 
സങ്കൽപ്പിച്ച്
ജലം ഒഴുക്ക് തുടർന്നു.
മീനിന്റെ ഉടലിൽ
കാതറീൻ തനിച്ചായി
അവളുടെ 

ചുവന്ന പ്രണയത്തിന്റെ
ശ്വാസോച്ഛാസം നഷ്ടപ്പെട്ടു
ചെകിളപ്പൂക്കളുടെ
ഇതളുകൾ അടർന്നു.
വേരിൽ നിന്ന് പോന്നവർ എന്നിരിക്കെ
തുലച്ചു കളഞ്ഞ ഓർമകളിൽ
അവൾ തന്റെ പേര് 

നിർത്താതെ 
തിരഞ്ഞുകൊണ്ടിരുന്നു

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...